Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

സുവിശേഷങ്ങളിലെ യേശുവും മറ്റൊരു യേശുവും ഇന്നാളുകളില്‍ പ്രസംഗിക്കപ്പെടുന്ന സുവിശേഷം യേശുവിന്റെ സുവിശേഷം ആണോ എന്നു പരിശോധിക്കേണ്ടതുണ്ട്. അതുപോലെ സുവിശേഷങ്ങളിലെ യേശുവിനെയാണോ ഇന്നാളുകളില്‍ പരിചയപ്പെടുത്തുന്നതെന്നും. ''മറ്റൊരു യേശു, വേറൊരു ആത്മാവ്, വേറൊരു സുവിശേഷം'' (2കൊ-11:4) എന്നു വി.പൗലൊസ് ഇതിനെപ്പറ്റി പറയുന്നുണ്ട്. നൂറ്റാണ്ടുകളായി പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യേശുവിന്റെ രൂപം വ്യത്യസ്തഭാവങ്ങളില്‍ പരിചയപ്പെടുത്തുമ്പോള്‍ യഥര്‍ത്ഥ യേശുവില്‍ നിന്നു എത്രമാത്രം ഇന്നാളുകളില്‍ വ്യതിചലിക്കുന്നുവെന്നുള്ളതു പ്രത്യേകം ശ്രദ്ധേയമാണ്. സുവിശേഷങ്ങളില്‍ ശ്രദ്ധയില്ലാതെ ഇന്നത്തെ പ്രസംഗകരുടെ യേശുവിനെയാണ് ശ്രദ്ധിക്കുന്നതെങ്കില്‍ നമുക്കു ലഭിക്കുന്നത് തീര്‍ച്ചയായും 'മറ്റൊരു യേശു'വിനെയായിരിക്കുമെന്നുള്ളതിനു സംശയമില്ല. യേശുവിന്റെ മനുഷ്യാവതാരത്തിനു മുമ്പും പിമ്പും യേശുവിനെക്കുറിച്ചു ധാരാളം വെളിപ്പെടുത്തലുകള്‍ ബൈബിളില്‍ ഉണ്ട്. ഓരോരുത്തരുടെ ബോധ്യങ്ങള്‍ക്കും, ഭക്തിയ്ക്കും, സ്‌നേഹത്തിനും, ആദരവിനും അനുസരിച്ചുള്ള യേശുവിനെ അവര്‍ ചിത്രീകരിച്ചു. എന്നാല്‍ സുവിശേഷങ്ങളിലൂടെ യാത്ര ചെയ്യുന്ന യേശുവാണ് ദൈവീക വെളിപ്പാടുകളുടെ ആത്യന്തികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതാണ് മനുഷ്യ ചരിത്രത്തിലേക്കു വന്ന ദൈവീക വെളിപ്പാട്. എന്നാല്‍ ക്രമേണ ഓരോരുത്തരുടെ താല്‍പര്യംപോലെയും സൗകര്യാര്‍ത്ഥവും വ്യത്യസ്ത സഭകളുടേയും വിശ്വാസങ്ങളുടേയും ആചാരാനുസരണത്തിലും വ്യത്യസ്ത രൂപങ്ങളാണ് യേശുവിനു നല്‍കപ്പെട്ടത്. ഇന്നു സുവിശേഷ പ്രസംഗങ്ങളുടെയും ഉപദേശങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചപ്പോള്‍ യേശുവിന്റെ എണ്ണവും വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യേശു ആരാണ് എന്നുള്ള ഒരു അന്വേഷണത്തിനു സുവിശേഷത്തിലുള്ള യഥാര്‍ത്ഥ യേശുവിനെ വായിച്ചെടുക്കേണ്ടതാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ജീവിച്ചിരുന്ന ഖലീല്‍ജിബ്രാന്‍ എന്ന എഴുത്തുകാരന്‍ ഇപ്രകാരം പറയുന്നു: ''ലബനോനിലെ ഒരു പൂന്തോപ്പില്‍ വച്ച് എല്ലാ നൂറു കൊല്ലത്തിലൊരിക്കല്‍ നസറയനായ യേശുവും ക്രിസ്ത്യാനികളുടെ യേശുവും തമ്മില്‍ കണ്ടുമുട്ടാറുണ്ട്. ഒരു പകല്‍ ഒരു രാത്രി... അവര്‍ ഒന്നിച്ചിരിക്കും, സംസാരിക്കും... തമ്മില്‍ സംവദിക്കും... പിരിയാന്‍ നേരം നസറയനായ യേശു ക്രിസ്ത്യാനികളുടെ യേശുവിനോടു പറയും: ''സ്‌നേഹിതാ നമ്മള്‍ തമ്മില്‍ ഒരു ബന്ധവും ഉണ്ടെന്നു തോന്നുന്നില്ല...'' നാം യേശുവിന്റെ സാദൃശ്യത്തില്‍ അനുരൂപപ്പെടാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും, യേശുവിനെപ്പോലെയാകാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നുമൊക്കെ ബൈബിള്‍ പറയുമ്പോള്‍ (റോ-8:29, യാ-1:18) ''യേശുവിന്റെ സാദൃശ്യം'' (Image of Jesus) എന്താണെന്നു അറിയേണ്ടത് പ്രാഥമിക ആവശ്യമാണ്. ''യേശുവിന്റെ ഭാവം തന്നെ നിങ്ങള്‍ക്കുണ്ടാകട്ടെ'' (ഫിലി-2:5) എന്നും പറയുന്നുണ്ടല്ലോ. സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയ മനുഷ്യനായ യോഹന്നാന്‍ പോലും യേശുവിനെക്കുറിച്ചു ധരിച്ചിരുന്നത് ഒരു തെറ്റായ രൂപം ആയിരുന്നു. യേശുവിനു വഴി ഒരുക്കാനാണ് അദ്ദേഹം വന്നത്. യേശുവിനെക്കുറിച്ചുള്ള ചില വെളിപ്പാടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ തനിക്കുണ്ടായിരുന്ന ചിന്തകള്‍ക്കനുസരിച്ചുള്ള ഒരു വ്യക്തിയായിരുന്നില്ല യേശു. അതുകൊണ്ടു തന്നെ യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ അയച്ചു യേശുവിനോടു ചോദിപ്പിച്ചു: ''വരുവാനുള്ളവന്‍ നീയാണോ? അതോ, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കണമോ'' (മത്താ-11:3, ലൂ-7:20). പരമ്പരാഗതമായ ചില ചിന്തകളും, ധാരണകളും യോഹന്നാനു യേശുവിനെക്കുറിച്ചുണ്ടായിരുന്നു. എന്നാല്‍ യേശു തികച്ചും വ്യത്യസ്ത വ്യക്തിയായിരുന്നു. യേശുവിന്റെ വ്യക്തിത്വത്തില്‍ ഇടറിപ്പോകാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് ''എങ്കല്‍ ഇടറിപ്പോകാത്തവന്‍ ഭാഗ്യവാന്‍'' (ലൂ-7:22) എന്നു യേശു തന്നെ പറയുന്നത്. കുടുംബം മോവാബ്യ സ്ത്രീയായ രൂത്തിലും കനാന്യ സ്ത്രീയായ രാഹാബിലും കൂടി യഹൂദ്യവംശാവലിയുടെ പരിശുദ്ധിക്കു കളങ്കം പറ്റിയിരുന്നു. യഹൂദ ഒരു സ്ത്രീലമ്പടനായിരുന്നു. രാഹാബ് ഒരു വേശ്യയും. 'ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവന്‍' എന്നു പേരു ലഭിച്ചവനെങ്കിലും ദാവീദ് ഒരു ദുഷ്ടനായ കൊലപാതകി ആയിരുന്നു. ഊരിയാവിനെ കൊന്നു അവന്റെ ഭാര്യയായ ബത്ത്‌ശേബയെ ഭാര്യയാക്കിയ ബന്ധത്തില്‍ നിന്നാണു ശലോമോന്‍ ജനിച്ചത്. ശലോമോന്‍ ജ്ഞാനിയായിരുന്നുവെങ്കിലും തന്റെ നൂറു കണക്കിനു ഭാര്യമാരും വെപ്പാട്ടിമാരും അദ്ദേഹത്തിന്റെ ഹൃദയത്തെ ദൈവത്തില്‍നിന്നു മാറ്റിക്കളഞ്ഞു. ഈ കുടുംബത്തില്‍ നിന്നാണു യേശു ജനിക്കുന്നത്. അതായത് ഒരു കുടുംബശ്രേഷ്ഠതയും പറയാന്‍ തനിക്കുണ്ടായിരുന്നില്ല. പേര് യേശു എന്ന പേര് സര്‍വ്വസാധാരണമായ ഒരു പേരായിരുന്നു. 'യോശുവ' എന്ന പേര് ഗ്രീക്കുഭാഷയിലൂടെയാണ് യേശു എന്നു നാം മനസ്സിലാക്കിയത്. 'യഹോവ രക്ഷയാകുന്നു' എന്നര്‍ത്ഥം വരുന്ന ഈ പേര് അന്ന് അനേകര്‍ക്കുണ്ടായിരുന്നു. ഒരു രാജാവിനോ ചക്രവര്‍ത്തിക്കോ അനുയോജ്യമായിരുന്ന പേരായിരുന്നില്ല ഇത്. തികച്ചും ആകര്‍ഷകമായതും പെട്ടെന്നു പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതുമായ ഒരു പേരായിരിക്കും രാജാക്കന്മാര്‍ക്കു നാം നിര്‍ദ്ദേശിക്കുക. ചില സഭകളില്‍ ബിഷപ്പുമാരായി തീരുന്നവര്‍ക്ക് ആകര്‍ഷകമായ വലിയ പേരുകള്‍ ഇടാറുള്ളതുപോലെ. എന്നാല്‍ നമ്മുടെ പള്ളികളില്‍ യോശുവ എന്നു പേരുള്ള അഞ്ചു പേരെങ്കിലും ഉണ്ടായിരിക്കും. ഇങ്ങനെ പേരിലും സാധാരണക്കാരോടു ഏകീഭവിക്കാനാണ് യേശു തീരുമാനിച്ചത്. ജനന വിളംബരം യേശുവിന്റെ ജനനം വിളംബരം ചെയ്യുവാന്‍ നമ്മോടു ആലോചന ചോദിച്ചിരുന്നെങ്കില്‍ തിളക്കമാര്‍ന്ന പ്രൗഢമായ രീതിയില്‍ ആ വിളംബരം ചെയ്യുവാന്‍ നാം ആലോചന പറയും. ഏതെങ്കിലും ഒരു ഗ്രഹത്തിലോ ചന്ദ്രനിലോ നിന്നുകൊണ്ടു വലിയ കാഹളശബ്ദത്തോടെ ആയിരക്കണക്കിനു ദൂതന്മാരെകൊണ്ടു ഭൂമി മുഴുവനും കേള്‍ക്കത്തക്കവിധത്തില്‍ വിളംബരം നടത്തും. എന്നാല്‍ വിജനമായൊരു സ്ഥലത്തു വീടും നാടുമില്ലാതെ അലഞ്ഞു നടക്കുന്ന പഠിപ്പില്ലാത്ത കുറെ ആട്ടിടയന്മാരോടാണു ഈ വിളംബരം ദൂതന്മാര്‍ നല്‍കിയത്. ആടുകളോടു മാത്രം ഇടപഴകുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഈ സാധാരണക്കാരെയാണ് സന്ദേശവാഹകരായി തിരഞ്ഞെടുത്തത്. ഇത്തരം അപരിഷ്‌കൃതമായ ഒരു വിളംബരം ആരെയും ആകര്‍ഷിച്ചില്ല. യേശുവിന്റെ ജനനത്തെ വിളംബരം ചെയ്യുവാന്‍ നൂറുകണക്കിനു വര്‍ഷമായി കാത്തിരുന്ന മാലാഖമാരുടെ സംഘം തികച്ചും ആകര്‍ഷകമായി ഈ പ്രോഗ്രാം നടത്തണമായിരുന്നു. എന്നാല്‍ വളരെ വ്യത്യസ്തമായാണ് ദൈവം ഈ പരിപാടി സംഘടിപ്പിച്ചത്. യേശുവിന്റെ ലാളിത്യം തന്നെയാണ് ഇവിടെയും നാം ദര്‍ശിക്കുന്നത്. രൂപം രൂപഗുണവും കോമളത്വവും കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ലാത്ത ഒരു രൂപമാണ് യേശുവിനു ഉണ്ടായിരുന്നതെന്നു ദാര്‍ശനികനായ യെശയ്യാവ് പറഞ്ഞു (യെശ-53:2). സാധാരാണക്കാരുടെ രൂപം ആയിരുന്നതുകൊണ്ടു പലപ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ മറയുവാന്‍ യേശുവിനു കഴിയുമായിരുന്നു. ഒരു വ്യത്യസ്തത യേശുവിനു ഇല്ലാതിരുന്നതുകൊണ്ടു…
ടെലിവിഷനില്‍ നിന്നിറങ്ങി ഗ്രാമത്തിലേയ്ക്കു വരിക ഗലീല എന്ന പ്രവിശ്യയില്‍ ഗ്രാമങ്ങളായിരുന്നു കൂടുതല്‍. ഗ്രാമീണരോടൊപ്പമായിരുന്നു യേശു കൂടുതല്‍ സമയവും പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതും. മീന്‍പിടിത്തക്കാര്‍, കൃഷിക്കാര്‍, ആട്ടിടയര്‍ എന്നിവരായിരുന്നു യേശുവിന്റെ പ്രധാന അനുവാചകര്‍. തികച്ചും ഗ്രാമാന്തരീക്ഷം. തന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ അഞ്ചുപ്രാവശ്യം മാത്രമേ അവിടുന്ന് യരുശലേം എന്ന പട്ടണത്തില്‍ വന്നിട്ടുള്ളുയെന്നാണ് പറയപ്പെടുന്നത്. ശിശുവായിരുന്നപ്പോള്‍ മാതാപിതാക്കള്‍ തന്നെ സമര്‍പ്പിക്കുവാന്‍ വേണ്ടി കൊണ്ടുവന്നത്. 12 വയസ്സുള്ളപ്പോള്‍ പെരുന്നാളിന് കൊണ്ടുപോയത്. അന്നു പുരോഹിതന്മാരുമായി തര്‍ക്കവും വാദങ്ങളും, പിന്നൊരിക്കല്‍ ദേവാലയത്തിലെ വാണിജ്യവല്‍ക്കരണത്തിനെതിരെ അക്രമം. പിന്നെ ക്രൂശിക്കപ്പെടാന്‍. ഒരിക്കല്‍ മാത്രമേ ചില അത്ഭുതങ്ങള്‍ ചെയ്യാനും ഉപദേശിക്കാനും യരുശലേമില്‍ പോയിട്ടുള്ളൂ. യേശു ഗ്രാമീണരായ സാധുക്കളോടു കൂടെയായിരുന്നു. ഉപമകളും, ഉപദേശങ്ങളും വായിക്കുമ്പോള്‍ അതു മനസ്സിലാകും. ''കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'' (ലൂ4:18) എന്നായിരുന്നു തന്റെ മാനിഫെസ്റ്റോ. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ സംവത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് അയക്കപ്പെട്ടുവെന്നു തനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. 2011 സെന്‍സസ് അനുസരിച്ചു ഭാരതത്തില്‍ 72 ശതമാനം ജനങ്ങളും പാര്‍ക്കുന്നത് ഗ്രാമങ്ങളിലാണ്. 28 ശതമാനം മാത്രമേ പട്ടണങ്ങളിലുള്ളു. എന്നാല്‍ 85 ശതമാനം ക്രിസ്തുനാമ പ്രവര്‍ത്തനങ്ങളും നടക്കുന്നത് പട്ടണങ്ങളിലാണ്. ഗ്രാമീണരായ 72 ശതമാനം ജനത്തിന് വേണ്ടി സര്‍ക്കാര്‍ അനേക വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ എത്തേണ്ടവന്റെ കരങ്ങളില്‍ അതൊന്നും എത്തുന്നില്ല. വടക്കന്‍ ഭാരതത്തിലെ ഗ്രാമങ്ങള്‍ നോക്കുക. സ്‌കൂളുകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അദ്ധ്യാപകരില്ല. ആശുപത്രികള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഡോക്ടര്‍മാര്‍ ഇല്ല. റോഡില്ല. യാത്രാസൗകര്യങ്ങളില്ല. ശുദ്ധജലമില്ല. ദാരിദ്ര്യം എന്നും ദാരിദ്ര്യം തന്നെ. ഇന്നത്തെ തൊഴിലാളി നിയമം അനുസരിച്ചു 348 രൂപ(മിനിമം വേജ് ആക്ട് 2015) ഒരു തൊഴിലാളിക്ക് ദിവസക്കൂലി കിട്ടണം. എന്നാല്‍ ഇന്നു കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരു തൊഴിലാളിയുടെ ശരാശരി ശമ്പളം 100-120 രൂപയാണ്. അഞ്ചോ ആറോ മക്കള്‍ അവനു കാണും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരും. ഇവിടെ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. ഗവണ്‍മെന്റിന്റെ വികസന പോളിസികളെല്ലാം ഇന്നും പേപ്പറില്‍ മാത്രം ഒതുങ്ങുന്നു. പട്ടണങ്ങളിലെ മനോഹരമായ ഫ്‌ളാറ്റുകളും, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരങ്ങളും കാണുമ്പോള്‍ ഓര്‍ക്കണം അതിന്റെ പിമ്പില്‍ ഗ്രാമീണനായ തൊഴിലാളികളുടെ കൈകളാണെന്ന്. വലിയ റോഡുകള്‍, വലിയ ആലയങ്ങള്‍, ഭംഗിയേറിയ തുണികള്‍, ഫര്‍ണിച്ചറുകള്‍, വിഭവ സമൃദ്ധമായ ആഹാരം, സുന്ദരമായ വാഹനങ്ങള്‍ ഇതെല്ലാം കാണുമ്പോള്‍ ഓര്‍ക്കണം ഇതിന്റെയെല്ലാം പിന്നില്‍ ഒരു ഗ്രാമീണനായ തൊഴിലാളിയുണ്ട്. ദിവസം നൂറുരൂപ വാങ്ങി വയറ് ഇറുക്കി ഉടുത്ത് കൂനിക്കൂനി നടക്കുന്ന ഒരു തൊഴിലാളി. അവനല്ലേ യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ശില്പി. തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും വെറും ഹിപ്പോക്രസിയല്ലേ പറയുന്നത് എന്നു തോന്നിപോകുന്നു. ഇവിടെ പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവന്‍ തന്നെ. ക്രിസ്തുവിന്റെ അനുയായികളെങ്കിലും ഗ്രാമീണര്‍ക്കുവേണ്ടിയുള്ള സ്‌നേഹത്തോടും വാല്‍സല്യത്തോടും മുമ്പോട്ട് വരണം. ക്രിസ്തു തന്റെ ശുശ്രൂഷ ആരംഭിച്ചതും അവസാനിപ്പിച്ചതും ഗലീലയില്‍ തന്നെയായിരുന്നു. യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടപ്പോള്‍ യേശു ഗലീലയിലേക്കു പോയി (മത്താ-1:4-12). അങ്ങനെ യേശുവിന്റെ ശുശ്രൂഷ ഗലീലയില്‍ ആരംഭിച്ചു (ലൂ-4:14). ക്രൂശിലേറ്റി കൊല്ലപ്പെട്ട കര്‍ത്താവിനെ കാണാന്‍ പോയ സ്ത്രീകള്‍ക്കു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ''അവന്‍ ഇവിടെ ഇല്ല നിങ്ങള്‍ക്കു മുമ്പ് ഗലീലലേക്ക് പോയി. നിങ്ങളും ഗലീലയിലേക്ക് പോവുക'' . ഉയിര്‍ത്ത കര്‍ത്താവിന്റെ സന്ദേശവും ഇതു തന്നെയായിരുന്നു. ''എന്റെ സഹോദരന്മാരോടു ഗലീലയിലേക്കു പോകുവാന്‍ പറയുവിന്‍. അവിടെ അവര്‍ എന്നെ കാണും'' (മത്താ. 28:7-10). യേശുവിനെ കാണണമെങ്കില്‍ ഗലീലക്ക് പോകണം. ഭാരതത്തിന്റെ ഗ്രാമങ്ങള്‍ - അതാണ് ഇവിടത്തെ ഗലീല. ഒഡീഷ തുടങ്ങിയ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ ഒരു അതിഥി വന്നാല്‍ അവരുടെ കാലുകള്‍ കഴുകി തുണി കൊണ്ട് തുടച്ചാണ് അവരെ സ്വീകരിക്കുന്നത്. ഒരിക്കല്‍ എന്നെ അങ്ങനെ സ്വീകരിച്ചപ്പോള്‍ ഞാന്‍ അവരുടെ മുഖത്തേക്കു നോക്കി. ഗുരുവിനെയാണ് ഞാന്‍ അവരുടെ മുഖങ്ങളില്‍ കണ്ടത്. ഗുരുവിന്റെ ഹൃദയം ഇന്നും ഗ്രാമീണരുടെ ഇടയിലാണ്. പാളയത്തിനു പുറത്ത് (എബ്രാ. 13:13). ഗ്രാമീണരായ സാധുക്കളാണു വൈദ്യനെ ആവശ്യമുള്ള രോഗികള്‍. ബെഥസ്ദയിലേക്ക് ഇറങ്ങാന്‍ കഴിയാത്ത രോഗി ഗ്രാമീണനാണ്. യേശുവിന്റെ ശുശ്രൂഷയില്‍ സന്തോഷിച്ചതു ഗ്രാമീണരാണ്. അപ്പം കഴിക്കാന്‍ എത്താന്‍ സാധിക്കാത്ത ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കുവേണ്ടിയാണു പന്ത്രണ്ട് കൊട്ട മിച്ചമുണ്ടായിരുന്ന അപ്പം ഉപയോഗിച്ചതെന്നാണു പറയപ്പെടുന്നത്. ധാരാളിത്തത്തിലെ മിച്ചം - സര്‍പ്ലസ് - കളയരുത്. ആഢംബരങ്ങള്‍ക്കുവേണ്ടി പാഴാക്കരുത്. മിച്ചം എടുക്കുക. ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കും, ഗുരുവിന്റെ ധ്യാനപ്രസംഗം കേള്‍ക്കാന്‍ വരാത്തവര്‍ക്കും ആ അപ്പം ആവശ്യമാണ്. കേരളത്തില്‍ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകള്‍ ഒന്നുമില്ലാതിരുന്നപ്പോള്‍ ഞാന്‍ ടെലിവിഷനില്‍ (ജീവന്‍ ടിവിയില്‍) ക്രൈസ്തവ പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ടിരുന്നതാണ്. എന്നാല്‍ ക്രമേണ ടിവി പ്രഭാഷണത്തിലുള്ള ചിലവു വളരെയധികമാണെന്നു മനസ്സിലായി. ഒരു എപ്പിസോഡ് നിര്‍മ്മിച്ചു അതു സംപ്രേക്ഷണം ചെയ്യുമ്പോള്‍ ചിലവാകുന്ന പണം കണക്കുകൂട്ടിയാല്‍ അതൊരു പാഴ്ചിലവാണെന്നു മനസ്സിലായി. ഇന്നു കേരളത്തില്‍ അഞ്ചു ക്രൈസ്തവ ചാനലുകള്‍ ഉണ്ട്. സുവിശേഷപ്രസംഗം നല്ലതുതന്നെ. എന്നാല്‍ വ്യക്തികളുടെയും സംഘടനകളുടെയും പേര് വളര്‍ത്താന്‍ മാത്രമാണ് ഇന്നു ടെലിവിഷന്‍ പ്രോഗ്രാമുകള്‍ അധികവും നടത്തുന്നത്. ഒരു എപ്പിസോഡ് (അര മണിക്കൂര്‍) നിര്‍മ്മിച്ചു സംപ്രേക്ഷണം ചെയ്യാന്‍ ചിലവാകുന്നത് ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം രൂപയാണ്. ഈ പണമുണ്ടെങ്കില്‍ വടക്കേന്ത്യയിലെ ഗ്രാമത്തില്‍ ഒരു ആരാധന കൂട്ടത്തിന് ഒരു ഷെഡ് പണിയാം. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ താമസിപ്പിക്കാന്‍ ഗ്രാമങ്ങളിലെ…

Children in the Church

Tuesday, 27 October 2015 05:06
November 1 World Sunday School Day Children in the Church Ex. 2:1-10 Ps. 47 3 Jn. 1-15 Lk. 18:15-17 Verse for meditation: “But Jesus called the children to him and said, ‘Let the little children come to me, and do not hinder them, for the kingdom of God belongs to such as these. I tell you the truth anyone who will not receive the kingdom of God like a little child will never enter it’” (Lk.18:16, 17)
നവംബര്‍ 1 അഖിലലോക സണ്‍ഡേസ്‌കൂള്‍ ദിനം സഭയിലെ കുഞ്ഞുങ്ങള്‍ Children in the Church പുറ. 2:1-10 സങ്കീ. 47 3 യോഹ. 1-15 ലൂക്കൊ. 18:15-17 ധ്യാനവചനം: യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു (ലൂക്കൊ-18:16,17). കുഞ്ഞുങ്ങള്‍ക്കു ദൈവവചനം വളരെ പ്രാധാന്യം നല്‍കുന്നു. അവരോടുള്ള സമീപനത്തെയും അവര്‍ക്കു നല്‍കേണ്ട ശിക്ഷണത്തെയും കുറിച്ചു ധാരാളം പരാമര്‍ശങ്ങള്‍ പുതിയനിയമത്തിലും പഴയനിയമത്തിലും ഉണ്ട്. ക്രിസ്തുവിലൂടെ കുഞ്ഞുങ്ങളെ ദൈവരാജ്യത്തിന് അവകാശികളാക്കിത്തീര്‍ക്കാനും അവരെ വിശ്വാസത്തില്‍ പരിപോഷിപ്പിക്കാനും ഈ പ്രസ്ഥാനം ഇടയാക്കുന്നു. കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ അവരെ തടുക്കരുതെന്നു ക്രിസ്തു പറഞ്ഞ വചനം ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. മുതിര്‍ന്നവരുടെ ജീവിതശൈലികളോ മാതൃകയില്ലാത്ത സ്വഭാവങ്ങളോ കുഞ്ഞുങ്ങളെ ദൈവത്തില്‍ നിന്ന് അകറ്റുവാന്‍ ഇടയാകരുത്. ദൈവത്തിന്റെ ശുശ്രൂഷയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ക്രൈസ്തവസഭയിലെ സണ്‍ഡേസ്‌കൂള്‍. 1. ഒരു എബ്രായ സ്ത്രീയുടെ മാതൃക (പുറ-2:1-10) ആണ്‍കുട്ടികളെയെല്ലാം കൊന്നുകളയുവാന്‍ ഫറവോന്‍ കല്പനയിട്ടപ്പോള്‍ അതില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കാന്‍ ഒരു എബ്രായ സ്ത്രീ തയ്യാറാവുന്നു. അങ്ങനെയാണ് മോശെ ജന്മമെടുക്കുന്നത്. ലോകം കണ്ട ആദ്യത്തെ വിമോചനസമരത്തിനു നേതൃത്വം നല്‍കിയ ശക്തമായ ആത്മീയനേതാവായിരുന്നു മോശെ. എന്താണു പരിണിതഫലം എന്നു ചിന്തിക്കാതെ ബുദ്ധിയോടുള്ള ഒരു അമ്മയുടെ സമീപനമാണ് ഈ വേദഭാഗത്തില്‍ കാണുന്നത്. അങ്ങനെ മോശെ ഫറവോന്റെ കൊട്ടാരത്തില്‍ വളരുവാന്‍ ഇടയായി. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചു വ്യത്യസ്തമായി കരുതുവാനും ചിന്തിക്കുവാനും അതിനനുസരിച്ചു വളര്‍ത്താനും തയ്യാറാകാന്‍ നമുക്കു ശ്രമിക്കാം. 2. സമഗ്രവളര്‍ച്ച (3 യോഹ-1-15) ഗായോസിനു അപ്പൊസ്തലനായ യോഹന്നാന്‍ എഴുതുന്ന ലേഖനത്തില്‍ തുടങ്ങുന്നതു ഒരു നല്ല അഭിവാദ്യത്തോടെയാണ്: ''പ്രീയനെ നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (3യോഹ-2). തന്റെ ആത്മീയമകനായ ഗായൊസ് ആത്മീയമായി സത്യത്തില്‍ നടക്കുന്നു എന്നു കേട്ടപ്പോള്‍ യോഹന്നാനു സന്തോഷമുണ്ടായി. എന്നാല്‍ ആത്മീയമായി സുഖമായിരിക്കുന്നതുപോലെ തന്നെ അദ്ദേഹം സമഗ്രമായ ഒരു അനുഗ്രഹം ആശംസിക്കുന്നു. എഫെസോസിനു അടുത്തുള്ള ഒരു പട്ടണത്തില്‍ ജീവിച്ചിരുന്ന മാന്യനും സമ്പന്നനുമായിരുന്ന ആളായിരുന്നു ഗായൊസ്. അവിടുന്നു ചില സഹോദരന്മാരെ യോഗ്യമാംവണ്ണം യാത്രയാക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടാണു യോഹന്നാന്‍ ഈ ലേഖനമെഴുതിയത്. കൊരിന്തില്‍ വച്ചു പൗലൊസാണ് ഗായൊസിനെ സ്‌നാനപ്പെടുത്തിയത് (1കൊരി-1:15). ഗായൊസിന്റെ ഭവനത്തിലാണു വിശ്വാസികള്‍ കൂടിവന്നിരുന്നത്. എല്ലാവര്‍ക്കും അതിഥി സത്ക്കാരം ചെയ്യുന്നതില്‍ അദ്ദേഹം മുന്‍നിരയിലായിരുന്നു (റോ-16:23). ഗായൊസ് ഇപ്പോള്‍ എല്ലാതരത്തിലും സുഖമായിരിക്കാന്‍ യോഹന്നാന്‍ ആശംസിക്കുന്നു. ഒരു സമഗ്രവളര്‍ച്ചയാണു കുഞ്ഞുങ്ങള്‍ക്കു ലഭിക്കേണ്ടത്. യേശുക്രിസ്തുവിനെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ് : ''യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു'' (ലൂക്കൊ-2:52). അതായതു ശാരീരികമായും മാനസികമായും ബൗദ്ധികമായും സാമൂഹികമായും ആത്മീയമായും വളര്‍ന്നു. ഇതാണു സമഗ്രമായ വളര്‍ച്ച. 3. ക്രിസ്തുവില്‍ വളര്‍ത്തുക (ലൂക്കൊ-18:15-17) പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ അവരെ തടുക്കരുത് എന്നു ക്രിസ്തു ആഹ്വാനം ചെയ്തു (ലൂക്കൊ-18:16, മര്‍-10:14, മത്താ-18:2,3). ക്രിസ്തുവിലേക്കു കുഞ്ഞുങ്ങള്‍ വരുവാന്‍ മുതിര്‍ന്നവര്‍ തടസ്സമാകരുത്. മുതിര്‍ന്നവരുടെ ജീവിതശൈലികളും മാതൃകയില്ലാത്ത സ്വഭാവങ്ങളും കുഞ്ഞുങ്ങളെ ദൈവത്തില്‍ നിന്ന് അകറ്റാന്‍ പാടില്ല. ക്രിസ്തുകേന്ദ്രിത ജീവിതമുള്ള കുഞ്ഞുങ്ങളായി വളരാന്‍ പ്രോത്സാഹനം നല്‍കേണ്ടതു മാതാപിതാക്കളും സഭയുമാണ്. സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനം റോബര്‍ട്ട് റെയ്ക്‌സിന്റെ (Robert Raikes, 1736 - 1811) പിതാവ് പ്രസിദ്ധമായ ഗ്ലൗസെസ്റ്റര്‍ ജേണല്‍ (Gloucester Journal) ന്റെ എഡിറ്ററായിരുന്നു. സ്വന്തമായി പ്രിന്റിംഗ് പ്രസും അദ്ദേഹത്തിനുണ്ടായിരുന്നു. 1757-ല്‍ തന്റെ പിതാവ് ആകസ്മികമായി മരിച്ചു. മാസികയുടെ പ്രസിദ്ധീകരണവും പ്രസ്സും റോബര്‍ട്ട് റെയ്ക്‌സിന്റെ ഉത്തരവാദിത്വത്തിലായി. ആയിടയ്ക്കാണു ആറിനും പതിനാലിനും ഇടയ്ക്ക് വയസ്സു പ്രായമുള്ള കുട്ടികള്‍ തെരുവില്‍ അലഞ്ഞു തിരിയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ട വ്യാവസായികവിപ്ലവം അനേക കുട്ടികളെ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ബാലവേല വര്‍ദ്ധിച്ച ഒരു കാലമായിരുന്നു ഇത്. ദിവസവും പന്ത്രണ്ടു മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്ന ഈ കുട്ടികള്‍ക്കു ഞായറാഴ്ചകളില്‍ അവധിയായിരുന്നു. അന്നു തെരുവിലിറങ്ങി എല്ലാ അക്രമങ്ങളും ഈ കുട്ടികള്‍ കാണിക്കുമായിരുന്നു. വ്യത്യസ്തമായ സാമൂഹിക പ്രശ്‌നങ്ങള്‍ ഇവരില്‍ ഉടലെടുത്തു. അങ്ങനെയാണു റോബര്‍ട്ട് റെയ്ക്‌സ് ഇവരെക്കുറിച്ച് തന്റെ പത്രത്തില്‍ എഴുതാന്‍ തുടങ്ങിയത്. ഈയിടയ്ക്ക് റവ. തോമസ് സ്റ്റോക്ക് എന്ന ഇംഗ്ലീഷ് ആംഗ്ലിക്കന്‍ പുരോഹിതന്‍ ഈ കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ആത്മീയകാര്യങ്ങള്‍ ചെയ്യാനായി റോബര്‍ട്ട് റെയ്ക്‌സിനെ പ്രോത്സാഹിപ്പിച്ചു. നിരക്ഷരരായ ഈ കുട്ടികള്‍ക്കു അക്ഷരം പഠിപ്പിക്കുകയായിരുന്നു റെയ്ക്‌സിന്റെ ആദ്യത്തെ ലക്ഷ്യം. അങ്ങനെ 1781-ല്‍ ഇംഗ്ലണ്ടിലെ മെറിഡിത്ത് (Mrs. Meredith) എന്ന സ്ത്രീയുടെ ഭവനത്തില്‍ വച്ച് ഒരു ക്ലാസ്സ് ആരംഭിച്ചു. ആദ്യമൊക്കെ കുട്ടികളുടെ പ്രതികരണം വളരെ തണുത്തതായിരുന്നു. എന്നാല്‍ പെട്ടെന്നു ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായി. 1785 ആയപ്പോള്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലായി രണ്ടുലക്ഷത്തി അമ്പതിനായിരം കുട്ടികള്‍ ഈ ക്ലാസ്സില്‍ ഉത്സാഹത്തോടെ പങ്കെടുക്കാന്‍ തുടങ്ങി. 1831 ആയപ്പോള്‍ 1.2 ദശലക്ഷം കുട്ടികളാണ് ഇതില്‍ ചേര്‍ന്നത്. ഇങ്ങനെ ഞായറാഴ്ചകളില്‍ ആരംഭിച്ച ഈ പ്രസ്ഥാനമാണ് ഇന്നു ലോകം മുഴുവനും വ്യാപിച്ച സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനം. ലോകത്തിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസപദ്ധതി ഇങ്ങനെയാണുണ്ടായത്. സമൂഹത്തില്‍ ഉയര്‍ന്ന തലത്തിലുള്ളവര്‍ക്കു മാത്രമേ വിദ്യാഭ്യാസത്തിനു അവകാശവും അവസരവും ഉണ്ടായിരുന്നുള്ളു. എന്നാല്‍ സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനത്തിലൂടെ എല്ലാ വിഭാഗത്തിലെ കുട്ടികളും അക്ഷരം…
ഒക്‌ടോബര്‍ 25 സഭ : നവീകരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും Church: Reformed and Reforming ആവര്‍. 26:4-11 സങ്കീ. 109:21-31 അ.പ്ര. 2:43-47 മത്താ. 13:33-35 ധ്യാനവചനം: നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാ നന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം (ആവര്‍-26:11). നവീകരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സമൂഹമാണു ദൈവസഭ. തിരുവചനത്തിലൂടെയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെയും ദൈനംദിനം സഭ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എപ്പോഴൊക്കെ ആദ്ധ്യാത്മികതക്കു മൂല്യച്യുതി സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പ്രവാചകന്മാരിലൂടെയും രാജാക്കന്മാരിലൂടെയും പുരോഹിതന്മാരിലൂടെയും യിസ്രായേലിനെ നവീകരിച്ചുകൊണ്ടിരുന്നതായി രേഖകള്‍ ഉണ്ട്. ഹിസ്‌കിയാവും യോശീയാവും ഏലിയാവും ശമുവേലും ഇതിനുദാഹരണങ്ങളാണ്. സഭയെ നവീകരിക്കാനും ഉണര്‍ത്താനും ദൈവം പല മുഖാന്തിരങ്ങളെ ഉപയോഗിക്കുന്നു. 'ഉണരുക' എന്നുള്ളത് ആവര്‍ത്തിച്ചു പറയുന്ന ഒരു ഉപദേശവുമാണ്. നവീകരണത്തിനുള്ള ഒരു ഉപദേശമായി നമുക്കിതു ചിന്തിക്കാം. പാപത്തിനെതിരെ നീതിക്കു നിര്‍മ്മദരായി ഉണരണം (1കൊരി-15:34). സമയത്തെക്കുറിച്ച് ഉണരണം (റോ-13:11). പിശാചിനെതിരായി അവന്റെ പ്രവര്‍ത്തികള്‍ക്കെതിരായി ഉണരണം (1പത്രൊ-5:8). ചാവാറായ ശേഷിപ്പുകള്‍ക്കായി ഉണരണം (വെളി-3:2,3). ദുരുപദേശങ്ങള്‍ക്കെതിരെ ഉണരണം (അ.പ്ര-20:30,31). കര്‍ത്താവിന്റെ വരവിനുവേണ്ടി ഉണരണം (മത്താ-24:42, 25:13, 26:38, 26:42). ഇങ്ങനെ നവീകരിക്കപ്പെട്ട സഭ ഉണര്‍ത്തപ്പെട്ട സഭയായിരിക്കും. 1. നല്‍കുന്ന സന്തോഷം (ആവര്‍-26:1-11) ആദ്യഫലം ദൈവത്തിനു കൊടുക്കാനായി നല്‍കുന്ന ഈ വേദഭാഗത്തില്‍ അതിന്റെ ഉപസംഹാരം പ്രാധാന്യമര്‍ഹിക്കുന്നു: നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും നല്‍കിയിട്ടുള്ള എല്ലാ നന്മയിലും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കണം (ആവര്‍-26:11). ദൈവത്തിനു നല്‍കുമ്പോള്‍ ഉണ്ടാകുന്ന ഒരു ആത്മസംതൃപ്തിയാണ് ഇവിടെ ദൃശ്യമാകുന്നത്. നവീകരിക്കപ്പെട്ട സഭ നല്‍കുന്ന സഭയായിരിക്കും. നല്‍കുന്നതില്‍ സന്തോഷിക്കുന്ന സഭയായിരിക്കും. കാരണം വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നാണു ക്രിസ്തു പഠിപ്പിച്ചത് (അ.പ്ര-20:35). 2. കരുതലും പങ്കുവയ്ക്കലും (അ.പ്ര-2:243-47) പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ആദ്യനൂറ്റാണ്ടിലെ സഭ പരസ്പരം കരുതുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന അംഗങ്ങളുടെ കൂട്ടമായിരുന്നു. അവര്‍ ഒരുമിച്ചിരുന്നു സകലവും പൊതുവക എന്നു എണ്ണി. ജന്മഭൂമികളും വസ്തുക്കളും വിറ്റു. ഓരോരുത്തര്‍ക്കും ആവശ്യമുള്ളതുപോലെ എല്ലാവര്‍ക്കും പങ്കിട്ടു. ഹൃദയപരമാര്‍ത്ഥതയോടെ ദൈവാലയത്തില്‍ കൂടിവന്നു ഭക്ഷണം കഴിച്ചു കൂട്ടായ്മ ആചരിച്ചു. നവീകരിക്കപ്പെട്ട സഭ കരുതുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന സഭയായിരിക്കും. 3. പുളിച്ചമാവിന്റെ ഉപമ (മത്താ-13:33-35) മത്തായി 13-ല്‍ യേശു ദൈവരാജ്യത്തെക്കുറിച്ചു എട്ടു ഉപമകള്‍ പറയുന്നു. ഒരു സ്ത്രീ മൂന്നു പറ മാവില്‍ കുറച്ചു പുളിച്ചമാവു എടുത്തു വച്ചു. പുളിച്ച മാവ് എല്ലാം പുളിച്ചു തീര്‍ന്നു. സ്വയം പുളിക്കുകയും എല്ലാറ്റിനെയും പുളിപ്പിക്കുകയും ചെയ്യുന്ന അനുഭവമാണ് ഇവിടെ പ്രകടമാകുന്നത്. ഒരു വ്യക്തിയിലുള്ള നവീകരണാനുഭവം മറ്റുള്ളവരിലേക്കും പകരപ്പെടുന്നു. അങ്ങനെ സഭ മുഴുവനുമായി നവീകരിക്കപ്പെടുന്നു. നവീകരണാനുഭവമുള്ളവര്‍ ഭൂമിയുടെ ഉപ്പായും ലോകത്തിന്റെ വെളിച്ചമായും പുളിമാവായും സമൂഹത്തെ മുഴുവനും സ്വാധീനിക്കുന്നു.

Church: Reformed and Reforming

Monday, 19 October 2015 04:05
October 25 Church: Reformed and Reforming Deut. 26:4-11 Ps. 109:21-31 Acts 2:43-47 Matt. 13:33-35 Verse for meditation: “And you and the Levites and the aliens among you shall rejoice in all the good things the LORD your God has given to you and your household” (Deut. 26:11)

അല്മായ ശുശ്രൂഷ

Monday, 12 October 2015 06:28
ഒക്‌ടോബര്‍ 4 അല്മായ ഞായര്‍ അല്മായ ശുശ്രൂഷ Ministry of the Laity 1 ശമു. 25:14-28 സങ്കീ. 23 1 തെസ്സ. 4:1-12 ലൂക്കൊ. 10:25-37 ധ്യാനവചനം: യേശു അവനോടു: നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു (ലൂ-10:37). അല്മായ ശുശ്രൂഷ ദൈവസഭയില്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം സഭയുടെ പ്രധാന ശുശ്രൂഷകള്‍ പലതും നിര്‍വ്വഹിക്കുന്നത് അല്മായരാണ്. കാരണം എല്ലാവരും ദൈവസഭയുടെ ശുശ്രൂഷയില്‍ പങ്കാളികളായിരിക്കേണ്ടതാണ് (1കൊരി-12). മുന്തിരിത്തോട്ടത്തിലേക്കു എല്ലാക്കാലത്തും എല്ലാവരും വിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (മത്താ-20:1-7). ദൈവവിളി ഇല്ല എന്നുപറഞ്ഞു ആര്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ല. പ്രസംഗംകൊണ്ടു മാത്രമല്ല ദൈനംദിന ജീവിതത്തിലെ ഓരോ പ്രവൃത്തികൊണ്ടും ക്രിസ്തുവിനെ സാക്ഷിക്കുവാന്‍ കഴിയുന്നത് അല്മായ ശുശ്രൂഷയില്‍ പ്രധാന പങ്കുവഹിക്കുന്നു. 1. സമാധാനമുണ്ടാകുന്ന ശുശ്രൂഷ (1ശമു-25:14-28) നാബാലിന്റെയും അബീഗയിലിന്റെയും ഒരു സംഭവമാണ് ഈ വേദഭാഗത്തില്‍ കാണുന്നത്. മാവോനില്‍ പാര്‍ത്തിരുന്ന ഒരു ധനികനാണു നാബാല്‍. നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു അറിഞ്ഞു ദാവീദ് പത്തു ബാല്യക്കാരെ കര്‍മ്മേലില്‍ നാബാലിന്റെ അടുക്കല്‍ അയച്ചു. അവര്‍ ചെന്നു സമാധാനമറിയിക്കുകയും നാബാലിനോടു സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ നാബാല്‍ ദാവീദിനെ നിന്ദിച്ചു. ഒന്നും കൊടുക്കാതെ ബാല്യക്കാരെ തിരിച്ചയച്ചു. ഭൃത്യന്മാരില്‍ ഒരുവന്‍ ഈ കാര്യം നാബാലിന്റെ ഭാര്യയായ അബീഗയിലിനെ അറിയിച്ചു. ഉടന്‍തന്നെ അബീഗയില്‍ വേണ്ടത്ര ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഭൃത്യന്മാരെ അയച്ചു. ദാവീദിന്റെ കോപം ശമിപ്പിക്കുന്നതിനു അബീഗയിലും പിന്നാലെ ബദ്ധപ്പെട്ടു ചെന്നു. ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു അവള്‍ ക്ഷമ യാചിച്ചു. കോപം ശമിച്ച ദാവീദ് തന്നെ കാണുന്നതിനു അബീഗയിലിനെ അയച്ച ദൈവത്തിനു സ്‌തോത്രം ചെയ്തു. ഇങ്ങനെ വലിയ രക്തച്ചൊരിച്ചില്‍ ഒഴിവായി. ഒരു സ്ത്രീയുടെ അവസരോചിതമായ ബുദ്ധിയുള്ള ഇടപെടല്‍ കൊണ്ടു ഒരു ദേശം മുഴുവനും സമാധാനത്തില്‍ എത്തുന്നു. അബീഗയിലിനെ പോലെ സമാധാനം ഉണ്ടാക്കുന്നത് ഒരു ദൈവശുശ്രൂഷ തന്നെയാണ്. ക്രിസ്തുവും പഠിപ്പിക്കുന്നതും അങ്ങനെതന്നെയാണ് ''സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' (മത്താ-5:9). സഭകളിലും സമൂഹത്തിലും സമാധാനം ഉണ്ടാക്കുന്ന ശുശ്രൂഷ ഏതു അല്മായര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതാണ്. 2. പ്രവൃത്തിയിലൂടെയുള്ള ശുശ്രൂഷ (1 തെസ്സ-4:1-12) ജീവിതത്തിന്റെ നല്ല സ്വഭാവങ്ങളിലൂടെ ക്രിസ്തുവിനെ സാക്ഷിക്കുവാന്‍ സാധിക്കുന്നതും ഒരു ശുശ്രൂഷയാണ്. സ്വന്തം കൈകൊണ്ടു വേല ചെയ്യുവാന്‍ അഭിമാനം തോന്നണമെന്നു പൗലൊസ് പറയുന്നു (1തെസ്സ-4:12). അന്യോന്യം സ്‌നേഹിക്കണം, പുറത്തുള്ളവരോടു മര്യാദയായി നടക്കണം, കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കണം, വിശുദ്ധിക്കായി വിളിക്കപ്പെട്ടതുകൊണ്ടു വിശുദ്ധിയോടെ നടക്കണം. കാരണം നമ്മെക്കുറിച്ചുള്ള ദൈവഇഷ്ടം നമ്മുടെ ശുദ്ധീകരണമാണ് (1തെസ്സ-4:3, എബ്രാ-12:14). നാം ക്രിസ്തുവിന്റെ പത്രങ്ങള്‍ ആയിരിക്കുന്നു (2കൊരി-3:3). ക്രിസ്തുവിനെ അറിയാത്ത ഒരാള്‍ ക്രിസ്തുവിനെ അറിയേണ്ടതു ക്രിസ്തുവിന്റെ പത്രം വായിച്ചാണ്. ക്രിസ്തുവിന്റെ പത്രം നമ്മുടെ ജീവിതമാണ് (മത്താ-5:16). 3. നല്ല അയല്‍ക്കാരനാവുക (ലൂക്കൊ-10:25-37) ന്യായശാസ്ത്രിയുടെ ചോദ്യം ഇതായിരുന്നു: ആരാണ് എന്റെ അയല്‍ക്കാരന്‍. ക്രിസ്തു നല്‍കുന്ന മറുപടി വളരെ വ്യക്തമാണ്. വഴിയരികില്‍ അര്‍ദ്ധപ്രാണനായി, നഗ്നനായി, മുറിവേറ്റവനായി കിടക്കുന്ന ഒരു അപരിചിതന്‍. ഭൂമിശാസ്ത്രപരമായ അയല്‍ക്കാരനല്ല ക്രിസ്തു പറഞ്ഞ അയല്‍ക്കാരന്‍. ക്രിസ്തുവിന്റെ അയല്‍ക്കാരന്‍ മനസ്സിലെ അയല്‍ക്കാരനാണ്. അയല്‍ക്കാരനായിരിക്കാനുള്ള യോഗ്യത ഇതൊക്കെയാണ്. അവന്റെ പേരോ മറ്റു വസ്തുതകളോ ഇവിടെ വ്യക്തമല്ല. താന്‍ ചെയ്യാത്ത കുറ്റത്തിനു ഇരയാക്കപ്പെട്ടവനാണ്. ചതിക്കപ്പെട്ടവന്‍. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടവന്‍. ഈ അയല്‍ക്കാരനെ രക്ഷ ചെയ്യാനായി മുന്നിലേക്കു വരുന്ന ഒരു ആത്മീയതയാണു നമുക്കുണ്ടാകേണ്ടത്. ആവശ്യത്തിലിരിക്കുന്നവനോടു കരുണ കാണിക്കാനായി ക്രിസ്തു ഇവിടെ ആഹ്വാനം ചെയ്യുന്നു (ലൂക്കൊ-10:37). ഇവിടെ നമുക്കുള്ള മാതൃക ക്രിസ്തു തന്നെയാണ്. കഴുതപ്പുറത്തു വന്ന നല്ല ശമര്യാക്കാരന്‍. ലോകത്തിന്റെ എല്ലാ മുറിവുകളും കെട്ടുന്നവന്‍. സ്‌നേഹത്തിന്റെയും കരുണയുടെയും പര്യായം.
ഒക്‌ടോബര്‍ 18 അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തെ അന്വേഷിക്കുന്ന യുവത്വം Youth in Search of a Meaningful Life ഉല്‍. 39:1-23 സങ്കീ. 17 എബ്രാ. 12:1-11 യോഹ. 1:43-51 ധ്യാനവചനം: ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്‍ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക (എബ്രാ-12:1). അര്‍ത്ഥവത്തായ യുവത്വം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട കാലഘട്ടമാണ്. ദൈവകേന്ദ്രിതവും ക്രിസ്തുകേന്ദ്രിതവുമായ ജീവിതം നയിക്കുമ്പോഴാണ് അത് അര്‍ത്ഥസമ്പന്നമാകുന്നത്. യുവതലമുറ സമകാലീന ലോകത്തില്‍ പലതരത്തിലെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. വിവിധ പ്രലോഭനങ്ങളാണ് അവരുടെ ആത്മീയതയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത്. അണുകുടുംബവ്യവസ്ഥിതിയും സോഷ്യല്‍ മീഡിയയും വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും 'ഗ്ലോബല്‍ വില്ലേജ്' എന്ന ചിന്തയും ലോകത്തെ വളരെ ചെറുതാക്കുന്ന ഒരു കാലഘട്ടത്തില്‍ എത്തിച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചും ദൈവിക കാര്യങ്ങെളക്കുറിച്ചും ചിന്തിക്കുവാനുള്ള സമയം ലഭിക്കാത്ത വിധത്തിലുള്ള തൊഴിലുകളിലാണു നമ്മുടെ യുവാക്കള്‍ ഏര്‍പ്പെടേണ്ടിവരുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ച അവരുടെ ക്രിസ്തീയവിശ്വാസത്തെ പലപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരുണത്തില്‍ സമകാലീന യുവതലമുറയ്ക്ക് എങ്ങനെ ക്രൈസ്തവ ആത്മീയതയില്‍ വളരാന്‍ സാധിക്കുമെന്നത് ചര്‍ച്ച ചെയ്യപ്പെടണം. 1. യോസേഫിന്റെ മാതൃക (ഉല്പ-3:1-29) ഉല്പത്തി പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കഥാപാത്രമാണ് യോസേഫ്. ജീവിതത്തെക്കുറിച്ച് അനേക സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന യോസേഫിന് കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. ഒറ്റപ്പെടലും അടിമത്തവും ജയില്‍വാസവും തന്റെ ചെറുപ്രായത്തിനുള്ളില്‍ അനുഭവിച്ചു. അപ്പന്റെ ഇഷ്ടപുത്രനായിരുന്ന മകന്‍ ലൈംഗികാരോപണത്തില്‍ മുങ്ങിത്താണു. ചെയ്യാത്ത കുറ്റത്തിനു ശിക്ഷ ലഭിച്ചു. തന്റെ ജീവിത ഗ്രാഫ് താഴോട്ടു പോയിക്കൊണ്ടിരുന്നു. നീണ്ട പതിമൂന്നുവര്‍ഷങ്ങള്‍ (ഉല്പ-37:2, 41:46). എന്നാല്‍ യോസേഫിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ദൈവഭയവും നിശ്ചയദാര്‍ഢ്യവും ദൈവാശ്രയവും വിശ്വസ്തതയും തന്റെ സ്വപ്നസാക്ഷാത്ക്കാരത്തില്‍ എത്തിക്കുവാന്‍ കാരണമായി. ഈജിപ്റ്റിന്റെ പ്രധാനമന്ത്രി പദത്തിലേയ്ക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. യുവതലമുറയ്ക്ക് യോസേഫ് ഒരു മാതൃകയാണ്. 2. യേശുവിന്റെ മാതൃക (എബ്രാ-12:1-13) വിശ്വാസികളുടെ വലിയൊരു പട്ടികയാണ് എബ്രായര്‍ 13 ലുള്ളത്. എന്നാല്‍ വിശ്വാസനായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കാനാണ് അപ്പൊസ്തലന്‍ ആഹ്വാനം നല്‍കുന്നത്. യേശുവാണ് നമുക്കു മാതൃകയായിരിക്കേണ്ടത് (എബ്രാ-12:2, 3:1). പ്രലോഭനങ്ങളെ ജയിക്കാനും അര്‍ത്ഥവത്തായ ജീവിതം നയിക്കാനും ക്രിസ്തുവിന്റെ മാതൃക ഇടയാക്കും. അവിടുന്നു പാപമൊഴികെ സര്‍വ്വത്തിലും പരീക്ഷിക്കപ്പെട്ടു- നമുക്കു തുല്യമായി. അതുകൊണ്ടു പ്രലോഭിപ്പിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവിടുന്ന് കഴിവുള്ളവനാകുന്നു (എബ്രാ-2:18, 4:15). യേശുവിനെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ് - യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു (ലൂ-2:52). 3. അനുഗമിക്കാനുള്ള വിളി (യോഹ-1:43-51) 'എന്നെ അനുഗമിക്ക' എന്നു ക്രിസ്തു ആഹ്വാനം ചെയ്തു (യോഹ-1:43, മര്‍-1:17, ലൂക്കൊ-5:11). ധനവാനായ യുവാവ് യേശുവിന്റെ അടുക്കല്‍ വന്നു. നിത്യജീവനെ പ്രാപിക്കാന്‍ എന്തു നന്മ ചെയ്യണം എന്നാണു ചോദിച്ചത്. കല്പനകളെ പ്രമാണിക്ക എന്നു ഉത്തരം ലഭിച്ചു. അവയെ പ്രമാണിക്കുന്നു എന്നു യുവാവു മറുപടി പറഞ്ഞപ്പോള്‍, സല്‍ഗുണപൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ തനിക്കുള്ളതു വിറ്റു ദരിദ്രര്‍ക്കു കൊടുത്തിട്ടു യേശുവിനെ അനുഗമിക്കാന്‍ ക്രിസ്തു ആഹ്വാനം ചെയ്തു. യേശുക്രിസ്തുവിനെ മാതൃകയാക്കുവാന്‍ യുവതലമുറയ്ക്ക് ഒരു സന്ദേശം ഇവിടെ ലഭിക്കുന്നുണ്ട്. വിശ്വാസനായകനും അതിനെ പൂര്‍ത്തീകരിക്കുന്നവനുമായ ക്രിസ്തുവിനെയാണു നാം മാതൃകയാക്കേണ്ടത് (എബ്രാ-12:2).

Youth in Search of a Meaningful Life

Monday, 12 October 2015 04:13
October 18 Youth in Search of a Meaningful Life Gen. 39:1-23 Ps. 17 Heb. 12:1-11 Jn. 1:43-51 Verse for meditation: “Therefore, since we are surrounded by such a great cloud of witnesses, let us throw off everything that hinders and the sin that so easily entangles, and let us run with perseverance the race marked out for us” (Heb. 12:1)
ഒക്‌ടോബര്‍ 11 മാനസികവും ശാരീരികവുമായി വെല്ലുവിളിക്കപ്പെട്ടവരുടെ ഞായര്‍ അന്യഥാ കഴിവുള്ളവര്‍: പ്രതാപവും ആശ്രയവും Differently Abled: Dignity and Dependence പുറ. 4:10-17 സങ്കീ. 103:1-33 അ.പ്ര. 3:1-10 മത്താ. 17:14-21 ധ്യാനവചനം: മനുഷ്യനു വായ് കൊടുത്തതു ആര്‍? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആര്‍? യഹോവയായ ഞാനല്ലയോ? ആകയാല്‍ നീ ചെല്ലുക; ഞാന്‍ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചു തരും (പുറ-4:11,12). അന്യഥാ കഴിവുള്ളവരോടുകൂടെ നില്‍ക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന ദൈവസ്‌നേഹം ബൈബിളില്‍ ദൃശ്യമാണ്. അവിടുന്ന് അകൃത്യങ്ങള്‍ മോചിക്കുന്നു സകലരോഗങ്ങളും സൗഖ്യമാക്കുന്നു (സങ്കീ-103:3) എന്ന വചനം ആശ്വാസജനകമാണ്. മാനസികവും ശാരീരികവുമായി തളര്‍ന്നുപോകുന്നതും വെല്ലുവിളിക്കപ്പെടുന്നതും ഏതെങ്കിലും കര്‍മ്മഫലമാണെന്നും ശാപമാണെന്നും ചിന്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തുവിന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. കുരുടനും മുടന്തനും ചെകിടനും കുഷ്ഠരോഗിയും അന്നു സമൂഹത്തില്‍ തിരസ്‌ക്കരിക്കപ്പെട്ടവരാണ്. അതായത് അശുദ്ധരാണ്. എന്നാല്‍ ആരെയും അശുദ്ധരെന്നു പറയരുതെന്നാണു പുതിയനിയമം (അ.പ്ര-10:28). ഇത്തരം രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കുവാന്‍ അര്‍ഹതയുള്ളവരായിരുന്നില്ല. പൂര്‍ണ്ണമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ജീവിതത്തില്‍ ഒതുക്കപ്പെടുകയും ചെയ്ത ഇപ്രകാരമുള്ളവരെ പൂര്‍ണ്ണരാക്കി ഒരു സമഗ്രവ്യക്തിത്വത്തിന്റെ ഉടമയാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരികയാണ് ക്രിസ്തു ചെയ്തത്. യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങളും രോഗശാന്തികളും ജനത്തെ തന്നിലേയ്ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ ചെയ്തതല്ല. പ്രത്യുത ജനത്തിന്റെ വിടുതലിനായി, അഥവാ വിമോചനത്തിനായി ചെയ്തതാണ്. യേശു വരുത്തിയ സൗഖ്യം വെറും ശാരീരികം മാത്രമായിരുന്നില്ല. അതു സാമൂഹികവും ആത്മീയവും കൂടെയായിരുന്നു. അതുകൊണ്ട് ഇന്നും മാനസികവും ശാരീരികവുമായി വെല്ലുവിളിക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം സഭയിലെ ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതാണ്. 1. അന്യഥാ കഴിവുള്ളവരോടു കൂടെയിരിക്കുന്ന ദൈവം (പുറ-4:10-17) ബലഹീനനായ മോശെയെ ദൈവം ബലപ്പെടുത്തി. ഞാന്‍ നിന്നോടു കൂടെയുണ്ടെന്നു ധൈര്യപ്പെടുത്തി. വിക്കനും തടിച്ച നാവുള്ളവനും വാക്‌സാമര്‍ത്ഥ്യമില്ലാത്തവനുമാണ് താനെന്നു മോശെ പറഞ്ഞെങ്കിലും ദൈവം അദ്ദേഹത്തെ വലിയ ശുശ്രൂഷയ്ക്കായി വിളിച്ചു. ഊമനെയും ചെകിടനെയും കുരുടനെയും ഉണ്ടാക്കിയത് ഞാനാണ് എന്ന് ദൈവം മോശെക്കു ബോധ്യപ്പെടുത്തി (4:11). അദ്ദേഹത്തിന്റെ ബലഹീനതയെ ദൈവം ഉപയോഗിച്ചു. സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവേശനമില്ലാതെ കഴിയുന്ന വെല്ലുവിളിക്കപ്പെട്ട ഓരോ വ്യക്തിയോടും സമൂഹത്തോടും ദൈവത്തിനുള്ള ഐക്യദാര്‍ഢ്യം വളരെ പ്രാധാന്യമേറിയതാണ്. ദാവീദ് മുടന്തനായ മെഫീബോശെത്ത് എന്ന ശൗലിന്റെ മകനായ യോനാഥാന്റെ മകനു തന്റെ കൊട്ടാരത്തില്‍ വസിച്ചു രാജാവിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളാന്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ കഥ വെളിപ്പെടുത്തുന്നതു ദാവീദിന്റെ മേലുള്ള ദൈവികസ്വഭാവമാണ്. പലകാരണങ്ങളാല്‍ വെല്ലുവിളിക്കപ്പെട്ടുപോയ മനുഷ്യരെ ദൈവത്തിന്റെ മേശയില്‍ അടുപ്പിക്കുന്ന ഒരു ദൈവികസ്വഭാവം വേദപുസ്തകത്തില്‍ മുഴുവന്‍ ദര്‍ശിക്കാവുന്നതാണ് (2ശമു-9:1-13, സങ്കീ-38). ശാരീരിക മാനസിക രോഗങ്ങളുള്ളവരെ സൗഖ്യമാക്കുന്ന ദൈവത്തെ പഴയനിയമത്തില്‍ ധാരാളം സ്ഥലങ്ങളില്‍ കാണാന്‍ സാധിക്കും (2ദിന-7:14, പുറ-15:26, യിരെ-33:6, സങ്കീ-103:3, 107:20, യെശ-53:3-5). 2. ബലഹീനനെ ശക്തീകരിക്കുന്നു (അ.പ്ര-3:1-10) സുന്ദരം എന്ന ദൈവാലയഗോപുരത്തിനു മുന്നില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന നാല്‍പ്പതിലധികം വയസ്സുള്ളയാളെ പത്രൊസും യോഹന്നാനും ചേര്‍ന്നു യേശുക്രിസ്തുവിന്റെ നാമത്തില്‍ ശക്തീകരിക്കുന്നു. തുള്ളിച്ചാടി അദ്ദേഹം ആലയത്തിനുള്ളില്‍ ആരാധനയ്ക്കായി പ്രവേശിക്കുന്നു. ബലഹീനനെ ശക്തീകരിക്കാനുള്ള ഒരു ആഹ്വാനം ദൈവസഭയ്ക്കുണ്ട്. തളര്‍ന്ന കൈയും കുഴഞ്ഞ മുഴങ്കാലും നാം നിവര്‍ത്തണം. മുടന്തുള്ളതു ഉളുക്കി പോകാതെ ഭേദമാകേണ്ടതിനു കാലിനു പാതകള്‍ നിരപ്പാക്കണം (എബ്രാ-12:12,13, ഗലാ-6:1). 3.യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍ : അന്യഥാ കഴിവുള്ളവരോടുള്ള ഐക്യദാര്‍ഢ്യം (മത്താ-17:14-21) യേശുക്രിസ്തു ചെയ്ത രോഗശാന്തിയും വീര്യപ്രവര്‍ത്തികളും വെറും ശാരീരികസുഖത്തിനു മാത്രമായിരുന്നില്ല. സ്വന്തം കുഞ്ഞിനെ ഓര്‍ത്തു തകര്‍ന്ന ഹൃദയത്തോടെ യേശുവിന്റെ ശിഷ്യന്മാരുടെ അടുക്കലും ഒടുവില്‍ യേശുവിന്റെ അടുക്കലും സമീപിക്കുന്ന ഒരു പിതാവിനെയാണു മത്തായി 17:14-21 ല്‍ കാണുന്നത്. ശിഷ്യന്മാര്‍ക്കു തന്റെ മകനെ സൗഖ്യമാക്കുവാന്‍ കഴിഞ്ഞില്ല. യേശു അവനെ സൗഖ്യമാക്കി. അതിനുശേഷം ആ സൗഖ്യത്തിന്റെ രഹസ്യവും ക്രിസ്തു വെളിപ്പെടുത്തി. വിശ്വാസം ഉണ്ടെങ്കില്‍ ഏതു മലയും മാറിപ്പോകും (മത്താ-14:20). യേശുക്രിസ്തുവിന്റെ ശുശ്രൂഷയില്‍ ധാരാളം അടയാളങ്ങളും അത്ഭുതങ്ങളും മനുഷ്യര്‍ക്കുവേണ്ടി അവിടുന്നു ചെയ്തു. ശാരീരികമായും മാനസികമായും വെല്ലുവിളിക്കപ്പെട്ട ഈ ബലഹീനമനുഷ്യനെ ബലപ്പെടുത്തി നടത്തിയതുപോലെ എത്രയോ അടയാളങ്ങള്‍ തന്റെ പരസ്യശുശ്രൂഷാ കാലത്തു ചെയ്തിട്ടുള്ളതായി നമുക്ക് അറിയാം. എന്നാല്‍ യേശു ചെയ്ത അടയാളങ്ങള്‍ ഒന്നുംതന്നെ മനുഷ്യരെ യേശുവിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ ആയിരുന്നില്ല പ്രത്യുത ജനത്തിന്റെ വിടുതലിനുവേണ്ടിയായിരുന്നു. അതുകൊണ്ടാണു പലസ്ഥലങ്ങളിലും ഈ അത്ഭുതങ്ങള്‍ ആരോടും പറയരുതെന്നു ക്രിസ്തു പറഞ്ഞത് (മര്‍-1:44,45). കുഷ്ഠരോഗിയെ സൗഖ്യമാക്കിയിട്ട് ഇതാരോടും പറയരുതെന്ന് അമര്‍ച്ചയായി കല്പിച്ചുവെന്നു രേഖപ്പെടുത്തുന്നു. എന്നാല്‍ അവനെത്തന്നെ പുരോഹിതനു കാണിച്ചു തന്റെ ശുദ്ധീകരണത്തിനുവേണ്ടി മോശെ കല്പിച്ചത് അവര്‍ക്കു സാക്ഷ്യത്തിനായി അര്‍പ്പിക്ക എന്നു പറഞ്ഞ് അവനെ വിട്ടയച്ചു. അവിടെയും അവന്റെ നന്മയായിരുന്നു ക്രിസ്തുവിന്റെ ലക്ഷ്യം. അവനെ ക്രിസ്തുവിന്റെ പരസ്യത്തിനുവേണ്ടി ഉപയോഗിക്കുകയല്ല.

Menu