Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

Joyful Expectation of Christ’s Coming

Monday, 24 November 2014 05:36
November 30 Joyful Expectation of Christ’s Coming Jer. 33:10-16 Ps. 68:11-20 1 Thess. 3: 6- 13 Lk. 1:39-45 Verse for meditation: “As soon as the sound of your greeting reached my ears, the baby in my womb leaped for joy” (Lk. 1:44).
നവംബര്‍ 23 രാജാവായ ക്രിസ്തുവിന്റെ ആഘോഷം Festival of Christ the King സെഖ-2:10-13 സങ്കീ. 115 എഫെ-1:3-10 ലൂക്കൊ. 1:26-38 ധ്യാനവചനം: അവന്‍ വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കെടുക്കും. അവന്‍ യാക്കോബ് ഗൃഹത്തിനു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിനു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു (ലൂ-1:32,33). ദൈവരാജ്യം എന്ന ചിന്ത വേദപുസ്തകത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രതേ്യകിച്ച് പുതിയ നിയമത്തില്‍. യേശുക്രിസ്തു ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു. അപ്പൊസ്തലന്മാരോട് അത് പ്രസംഗിക്കുവാനായി നിര്‍ദ്ദേശിച്ചു. നീതിയുടെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പരം പങ്കുവയ്ക്കലിന്റെയും വ്യവസ്ഥിതിയും ജീവിതശൈലിയുമാണ് ദൈവരാജ്യം. ദൈവരാജ്യത്തിന്റെ രാജാവ് ക്രിസ്തുവാണ്. ദൈവരാജ്യത്തില്‍ വിശപ്പുള്ളവനും താഴ്‌ന്നവനും തൃപ്തിയാക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെ രാജാവായ ക്രിസ്തുവിനെ നാം ആഘോഷിക്കുന്നു. അഥവാ ദൈവരാജ്യത്തിന്റെ സന്തോഷത്തില്‍ നാം ആഘോഷിക്കുന്നു. നമ്മുടെ വ്യക്തിപരമായ ജീവിതവും കുടുംബങ്ങളും സഭയും ദൈവരാജ്യത്തിന്റെ ഘടകങ്ങളായി മാറണം. അതിനായി ഈ സന്ദേശം സഹായിക്കട്ടെ. 1. ദൈവം രാജാവാകുന്നു : ആഘോഷിക്കുക (സെഖ-2:10-13) ദൈവത്തെ രാജാവായി കാണുന്ന ചിന്ത പഴയനിയമത്തില്‍ ധാരാളം സ്ഥലങ്ങളില്‍ കാണാം. ''സീയോന്‍ പുത്രിയേ ഘോഷിച്ചു ഉല്ലസിച്ച് സന്തോഷിക്കുക. ഇതാ ഞാന്‍ വരുന്നു ഞാന്‍ നിന്റെ മദ്ധ്യേ വസിക്കും'' എന്ന് യഹോവ അരുളിച്ചെയ്യുന്നതായി സെഖര്യാവ് പ്രവചിക്കുന്നു. ദൈവരാജ്യത്തിന്റെ രാജാവ് ദൈവമാണ്. ദൈവം രാജാവാകുന്ന വ്യവസ്ഥിതിയില്‍ ഒരു തിന്മകളുടെ ശക്തികളും പ്രവേശിക്കുന്നില്ല. ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കുകയില്ല (സങ്കീ-91:10) എന്ന വാഗ്ദത്തം ദൈവരാജ്യത്തിലെ അംഗങ്ങള്‍ക്കുള്ളതാണ് - അത്യുന്നതന്റെ മറവില്‍ വസിക്കുന്നവന് (സങ്കീ-91:1). 2. ക്രിസ്തുവിലൂടെയുള്ള തിരഞ്ഞെടുപ്പ് : ആഘോഷിക്കുക (എഫെ-1:3-10) ലോകസ്ഥാപനത്തിനു മുമ്പ് തനിക്കുള്ളവരെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന പൗലൊസിന്റെ ദൈവശാസ്ത്രം ഇവിടെ വിശദീകരിക്കുന്നു. ദൈവത്തിന്റെ ഹിതപ്രകാരവും യേശുക്രിസ്തു മുഖാന്തരവും തനിക്ക് ആവശ്യമുള്ളവരെ ദൈവം മുന്‍നിയമിക്കുകയും മുന്‍നിയമിച്ചവരെ വിളിക്കുകയും വിളിച്ചവരെ നീതീകരിക്കുകയും ചെയ്തിരിക്കുന്നു (റോമ-8:29,30). ഇതുതന്നെയാണ് എഫെ-1:3-10-ലും കാണുന്നത്. ദൈവത്തെ അറിയുവാനും ദൈവത്തെ ക്രിസ്തുവിലൂടെ ഗ്രഹിക്കുവാനും വിശുദ്ധനായ ദൈവത്തെ ആരാധിച്ച് ദൈവഇഷ്ടപ്രകാരം ജീവിക്കാന്‍ ശ്രമിക്കാനും കഴിഞ്ഞത് അവിടുത്തെ കൃപകൊണ്ടുമാത്രമാണ്. ആ കൃപയെ ഓര്‍ത്ത് നന്ദി പറഞ്ഞ് ദൈവത്തെ ആഘോഷത്തോടെ ആരാധിക്കാം. 3. അവസാനമില്ലാത്ത ക്രിസ്തുവിന്റെ സിംഹാസനം (ലൂ-1:26-38) യേശു ജനിക്കുന്നതിന് മുമ്പ് ഗബ്രിയേല്‍ മറിയയ്ക്ക് പ്രത്യക്ഷപ്പെട്ടു. ജനിക്കാന്‍ പോകുന്ന ശിശുവിനെക്കുറിച്ച് അവരോട് പറഞ്ഞു ''അവന്‍ വലിയവനാകും, അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും, കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവന്‍ യാക്കോബ് ഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല'' (ലൂ-1:32,33). ഈ ക്രിസ്തു സിംഹാസനമാണ് നമ്മില്‍ ഉടലെടുക്കേണ്ടത്. ക്രിസ്തുമസിലൂടെ അടുത്തുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ ക്രിസ്തുവിനെ ഹൃദയങ്ങളിലേക്ക് വരവേല്‍ക്കാനായി നമുക്ക് ഒരുങ്ങാം. അവിടുത്തെ അവസാനമില്ലാത്ത രാജ്യം നമ്മില്‍ ഉരുവാകട്ടെ. അങ്ങനെ ദൈവരാജ്യത്തിന്റെ അനുഗൃഹീത വെളിപ്പെടല്‍ ലോകം മുഴുവന്‍ കാണട്ടെ. രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നള്ളാറായ് ക്ലേശം തീര്‍ന്നു നാം നിത്യം വസിക്കാന്‍ വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍ പ്രാര്‍ത്ഥന ദൈവരാജ്യത്തിന്റെ ദൗത്യത്തില്‍ പങ്കാളികളായി വിളിച്ച നിത്യനായ ദൈവമേ, ഞങ്ങളുടെ സംശയങ്ങളിലും നിരാശകളിലും അങ്ങയുടെ ഇഷ്ടം വിവേചിച്ചറിയുവാന്‍ കാത്തിരിക്കാന്‍ പഠിക്കേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളെ പ്രത്യാശകൊണ്ട് നിറയ്ക്കണമേ എന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. നീതിയുടെ പാതയിലൂടെ ധൈര്യത്തോടെ നടക്കുവാന്‍ പഠിക്കുന്നതിലൂടെയും, ദരിദ്രരെ തൃപ്തരാക്കുകയും താണവരെ ഉയര്‍ത്തുകയും ചെയ്യുന്ന അങ്ങയുടെ ശക്തിയേറിയ പ്രവൃത്തികള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിലൂടെയും ദൈവരാജ്യത്തിനുവേണ്ടി വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ജീവിച്ചു വാഴുന്ന ക്രിസ്തു വഴി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമേന്‍. രണ്ടു കുടുംബശത്രുക്കള്‍ ഒരു പാടത്ത് മുഖാമുഖമായി വന്നു. ഒരാള്‍ വയലിലേയ്ക്ക് ഇറങ്ങിയാലേ മറ്റൊരാള്‍ക്ക് പോകാന്‍ കഴിയൂ. അതില്‍ ആരോഗ്യവാനായ ആള്‍ പറഞ്ഞു. വിഡ്ഢികള്‍ക്ക് ഞാന്‍ വഴിമാറി കൊടുക്കാറില്ല. മറ്റെയാള്‍ വയലിലേയ്ക്ക് ഇറങ്ങി. എന്നിട്ട് അദ്ദേഹം പ്രതിവചിച്ചു ഞാനത് ചെയ്യാറുണ്ട്. യുവജനക്യാമ്പില്‍ ഒരിക്കല്‍ ഒരു പാമ്പ് കയറിവന്നു. കുട്ടികള്‍ ആര്‍ത്തുകൂവി .... ''മിണ്ടാതിരിയെടാ ... എല്ലാവരും ബൈബിള്‍ എടുത്തുവായിക്കൂ''.... അധ്യാപകന്‍. ഒരാള്‍ ഉറക്കെ വായിച്ചു: ''അവന്‍ തന്റെ സ്വന്തം ജനങ്ങളുടെയിടയിലേക്ക് വന്നു. പക്ഷേ, അവരോ അവനെ സ്വീകരിച്ചില്ല''

Festival of Christ the King

Tuesday, 18 November 2014 09:40
November 23 Festival of Christ the King Zech. 2:10-13 Ps.115 Eph. 1:3-10 Lk.1:26-38 Verse for meditation: “He will be great and will be called the son of the Most High. The Lord God will give him the throne of his father David, and he will reign over the house of Jacob forever; his kingdom will never end” (Lk. 1:32,33).

Assuring an optimistic future for the girl child

Wednesday, 12 November 2014 08:41
November 16 Assuring an optimistic future for the girl child 2 King 5:1-5 Ps.8 Acts 12:11-17 Mk.5:21-24,35-43 Verse for meditation: “He took her by the hand and said to her, “Talitha Koum!” (Which means, “Little girl, I say to you, get up!”)”. (Mk.5:41).
നവംബര്‍ 16 പെണ്‍കുട്ടികള്‍ക്ക് ശോഭനമായൊരു ഭാവി ഉറപ്പാക്കല്‍ Assuring future for the girl child 2 രാജാ. 5:1-5 സങ്കീ. 8 അ.പ്ര. 12:11-17 മര്‍. 5:21-24, 35-43 ധ്യാനവചനം: കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു (മര്‍-5:41). ദൈവം തന്റെ പുത്രനിലൂടെ ക്ഷീണിതരേയും തള്ളപ്പെട്ടവരെയും കരുതുകയും ശക്തീകരിക്കുകയും ചെയ്തതായി തിരുവചനത്തില്‍ ദര്‍ശിക്കാന്‍ സാധിക്കും. വിവേചനരഹിതമായ സ്‌നേഹമാണ് യേശുക്രിസ്തുവിലൂടെ മനുഷ്യര്‍ക്ക് വെളിപ്പെട്ടത്. അതില്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ല (ഗലാ-3:28). സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങളെ ആദരിക്കാനും അംഗീകരിക്കാനുമുള്ള ഒരു മനോഭാവമാണ് ഇന്നത്തെ ധ്യാനത്തിലൂടെ ഉണ്ടാകേണ്ടത്. അവരുടെ താലന്തുകളും സമൂഹത്തിന്റെ നന്മയ്ക്കും കുടുംബത്തിന്റെ അനുഗ്രഹത്തിനും കാരണമാകും. എന്നാല്‍ പെണ്‍കുട്ടികള്‍ക്കുള്ള വെല്ലുവിളികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണാവസ്ഥ മുതല്‍ ശവക്കല്ലറ വരെ അവരുടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നു. ഭ്രൂണഹത്യ (foeticide), ശിശുഹത്യ (infanticide), പെണ്‍വാണിഭം (women traficking), ബലാത്‌സംഗം (rape), സ്ത്രീധനം (dowry), ഗാര്‍ഹിക പീഡനം (domestic violence) ഇങ്ങനെ പലതരത്തില്‍ അവരുടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നു. റാംഅഹൂജ എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ ഇതിനെ മൂന്നായി തിരിച്ചിരിക്കുന്നു. 1. കുറ്റകൃത്യമായ അക്രമങ്ങള്‍ (criminal violence) 2. ഗാര്‍ഹിക അക്രമങ്ങള്‍ (domestic violence) 3. സാമൂഹിക അക്രമങ്ങള്‍ (social violence) ഓരോ വര്‍ഷവും ഈ അക്രമങ്ങള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഠനത്തില്‍ ഇന്ത്യയില്‍ 2006-ല്‍ 1,64,765 കേസുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2010 ല്‍ അത് 2,13,585 ആയി ഉയരുവാനിടയായി. കഴിഞ്ഞ രണ്ടുവര്‍ഷം കേരളത്തില്‍ 23,853 കേസുകളാണ് പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതില്‍ 6870 കേസുകള്‍ ബലാത്സംഗകേസുകളായിരുന്നു. വീടുകളിലും ജോലിസ്ഥലങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഇന്നത്തെ മാധ്യമങ്ങളുടെ വളര്‍ച്ചയും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ എന്നിവയുടെ കുതിച്ചുകയറ്റവും പെണ്‍കുട്ടികളുടെ ധാര്‍മ്മികസുരക്ഷിതത്വത്തിന് വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്നു. ഇവിടെയാണ് പെണ്‍കുട്ടികളോടുള്ള കരുതലിനെക്കുറിച്ച് വേദപുസ്തകാടിസ്ഥാനത്തില്‍ നാം ധ്യാനിക്കേണ്ടത്. 1. ദൈവത്തിന്റെ കരുതല്‍ ബലഹീനരെയും ക്ഷീണിതരെയും കരുതുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് വിശുദ്ധവേദപുസ്തകത്തില്‍ ദര്‍ശിക്കുന്നത്. ദൈവത്തിന് മുഖപക്ഷമില്ല, അവിടുന്ന് എല്ലാവരുടെയും ദൈവമായിരിക്കുന്നു, പുരുഷന്റെയും സ്ത്രീയുടെയും (ഗലാ-3:28, അ.പ്ര-10:34). ദൈവം പുരുഷനു മാത്രമല്ല സ്ത്രീയേയും പുരുഷനെയും ചേര്‍ത്താണ് ആദാം എന്നു പേരിട്ടത് (ഉല്പ-5:2). രണ്ടുപേരിലുമുള്ള ശരീരത്തിന് മാത്രമേ വ്യത്യാസമുള്ളു. ആത്മാവ് ഒന്നുതന്നെയാണ്. അത് ദൈവത്തില്‍നിന്നുള്ളതാണ്. പഴയനിയമകാലത്തും ദൈവം ദെബോറ, ഹന്ന തുടങ്ങിയ പ്രവാചകികളെ ഉപയോഗിച്ചിട്ടുണ്ട് (ലൂ-2:36, ന്യായാ-4). രൂത്ത്, എസ്ഥേര്‍ എന്നീ പേരുകളിലുള്ള പുസ്തകങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തി. പുതിയനിയമകാലത്ത് യേശുവിന്റെ ശുശ്രൂഷകള്‍ക്ക് സഹായികളായി അനേകം സ്ത്രീകള്‍ തന്നോടൊപ്പമുണ്ടായിരുന്നു (ലൂ-8:1-3). അപ്പൊസ്തലന്മാരുടെ കാലത്ത് സഭയില്‍ ശുശ്രൂഷ ചെയ്യുന്ന അനേക സ്ത്രീകളെ നമുക്കു കാണാം (റോ-16). സഭയ്ക്ക് നേതൃത്വം കൊടുക്കുന്ന സ്ത്രീകളെ 2യോഹന്നാനില്‍ (2യോഹ-2) നാം കാണുന്നു. ദൈവത്തിന്റെ സ്വന്തസ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ് സ്ത്രീകളും. അവരെ കരുതുന്നത് ദൈവവുമാണ്. 2.കുടുംബത്തില്‍നിന്ന് പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ട കരുതല്‍ (മര്‍-5:21-24, 35-43) ബലഹീനമായി പോവുകയും മരിച്ചുപോവുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ഓര്‍ത്ത് ഭാരപ്പെടുകയും ക്രിസ്തുവിന്റെ അടുക്കല്‍ വരികയും ചെയ്യുന്ന രക്ഷാകര്‍ത്താക്കളെ സുവിശേഷങ്ങളിലും അപ്പൊസ്തലപ്രവര്‍ത്തികളിലും രേഖപ്പെടുത്തിയിട്ടുണ്ട് (മര്‍-5:21-24, 35-43; അ.പ്ര-9:36-43). കുടുംബത്തിലാണ് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ആദ്യമായി ഉറപ്പാക്കേണ്ടത്. അതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളും. അവരുടെ വിദ്യാഭ്യാസം, അവരുടെ സുഹൃദ്ബന്ധങ്ങള്‍, അവരുടെ ആവശ്യങ്ങള്‍ ഇതിലെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ എത്തണം. വി.പൗലൊസ് നല്‍കുന്ന ഉപദേശം ഇപ്രകാരമാണ്: നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്യോപദേശത്തിലും പോറ്റി വളര്‍ത്തുക (എഫെ-6:4). ഭാരതസംസ്‌കാരമനുസരിച്ച് പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് മറ്റൊരു കുടുംബത്തിലേയ്ക്ക് അയക്കപ്പെടുന്നു. എന്നാല്‍ സ്വന്തം വീട്ടില്‍ അവള്‍ അന്യയാണെന്നും ഇതുവരെ കണ്ടിട്ടില്ലാത്തതും പരിചയമില്ലാത്തതുമായ ഒരു വീട്ടിലേയ്ക്ക് അയക്കപ്പെടുമെന്നുമുള്ള ബോധത്താല്‍ ചെറുപ്പത്തിലേ തന്നെ പെണ്‍കുട്ടികള്‍ മാനസികമായി വേട്ടയാടപ്പെടുന്നുണ്ട്. പുതിയ വീട്ടില്‍ എത്തുമ്പോഴും അവിടെയും അവള്‍ ''വന്നു കയറിയവളായി'' കരുതപ്പെട്ട് അന്യയാകുന്നു. ഇവിടെ 'ഒരിടം' (space) പെണ്‍കുട്ടികള്‍ക്കാവശ്യമാണ്. അതു സ്വന്തകുടുംബത്തില്‍ നിന്നു തന്നെ ആരംഭിക്കേണ്ടതാണ്. കാരണം, ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹം അവള്‍ക്കും അവകാശപ്പെട്ടതാണ്. ബാലയുടെ കൈക്കു പിടിച്ച് എഴുന്നേല്‍പ്പിച്ചതുപോലെ, അവള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതുപോലെ ഇന്നും പല കാരണങ്ങളാല്‍ തളര്‍ന്നുപോകുന്ന, ചൂഷണം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ കര്‍ത്താവ് അവിടുത്തെ ആഴമേറിയ സ്‌നേഹത്താല്‍ കൈക്കു പിടിച്ചു എഴുന്നേല്‍പ്പിച്ചു പുതുജീവന്‍ നല്‍കുന്നു. മാത്രമല്ല, പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട നമ്മോട് അവളുടെ തുടര്‍ന്നുള്ള ജീവിതം സുരക്ഷിതമാക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 3.പെണ്‍കുട്ടികള്‍ ദൈവരാജ്യത്തിന്റെ പണിയില്‍ (2രാജാ-5:1-5, അ.പ്ര-12:11-17) പഴയനിയമത്തിലും പുതിയനിയമത്തിലും കണ്ടതുപോലെ ദൈവശുശ്രൂഷയില്‍ ദൈവം പെണ്‍കുട്ടികളെയും ഉപയോഗിക്കുന്നുണ്ട്. 2രാജാ-5:1-5 -ല്‍ അരാംരാജാവിന്റെ സേനാപതിയായ നയമാന്റെ വീട്ടിലുണ്ടായിരുന്ന വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയാണ് ജീവനുള്ള ദൈവത്തെ അവര്‍ക്കു പരിചയപ്പെടുത്തികൊടുക്കുന്നത്. തന്മൂലം അദ്ദേഹത്തിന് സൗഖ്യം ലഭിക്കുന്നു എന്നു മാത്രമല്ല രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയാണ് മാറുന്നത്. പത്രൊസ് ജയില്‍ മോചിതനായി പുറത്തു വന്നു മര്‍ക്കൊസ് എന്ന യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടില്‍ പോയി. അവിടെ അവര്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പടിപ്പുര വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ രോദാ എന്നൊരു പെണ്‍കുട്ടിയാണ് അവളുടെ ശബ്ദം തിരിച്ചറിഞ്ഞ് പത്രൊസിന്റെ വരവിനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവരെ അറിയിച്ചത്. ഇവിടെ വിശ്വാസത്തിന്റെ കാല്‍വയ്ക്കുന്നത് ഒരു പെണ്‍കുട്ടിയാണ്. പ്രാര്‍ത്ഥിച്ചവര്‍ അവളുടെ വാക്കു വിശ്വസിക്കുന്നില്ല (അ.പ്ര-12:12-15). എന്നാല്‍ രോദയ്ക്ക് അത് വിശ്വസിക്കാനും ദൈവത്തിന്റെ…

Nurturing in Faith

Tuesday, 28 October 2014 06:02
November 2 Christian Education Sunday Nurturing in Faith Prov.23:15-26 Ps.127 Eph.6:10-18 Matt.18:1-6

Re - discovering and Re - living the faith

Saturday, 25 October 2014 08:25
October 26Re - discovering and Re - living the faith2 Chr. 34:8-21 Ps.46Rev.2:1-7 Jn.2:12-22Verse for meditation: “Yet
 സമകാലീന ലോകത്തില്‍ യുവാക്കളുടെ ആത്മീയത Spirituality of the Youth in the Contemporary World ഉല്‍. 41:37-43 സങ്കീ. 111 ഫിലി. 3:1-16 മത്താ. 19:16-22 ധ്യാനവചനം: ഒന്നു ഞാന്‍ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു (ഫിലി-3:14). യുവതലമുറ സമകാലീന ലോകത്തില്‍ പലതരത്തിലെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. വിവിധ പ്രലോഭനങ്ങളാണ് അവരുടെ ആത്മീയതയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത്. അണുകുടുംബവ്യവസ്ഥിതിയും സോഷ്യല്‍ മീഡിയയും വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും 'ഗ്ളോബല്‍ വില്ലേജ്' എന്ന ചിന്തയും ലോകത്തെ വളരെ ചെറുതാക്കുന്ന ഒരു കാലഘട്ടത്തില്‍ എത്തിച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുവാനുള്ള സമയം ലഭിക്കാത്ത വിധത്തിലുള്ള തൊഴിലുകളിലാണ് നമ്മുടെ യുവാക്കള്‍ ഏര്‍പ്പെടേണ്ടിവരുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ച അവരുടെ ക്രിസ്തീയവിശ്വാസത്തെ പലപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരുണത്തില്‍ സമകാലീന യുവതലമുറയ്ക്ക് എങ്ങനെ ക്രൈസ്തവ ആത്മീയതയില്‍ വളരാന്‍ സാധിക്കുമെന്നത് ചര്‍ച്ച ചെയ്യപ്പെടണം. 1.യോസേഫിന്റെ മാതൃക (ഉല്പ-41:37-43) ഉല്പത്തി പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കഥാപാത്രമാണ് യോസേഫ്. ജീവിതത്തെക്കുറിച്ച് അനേക സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന യോസേഫ് കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. ഒറ്റപ്പെടലും അടിമത്തവും ജയില്‍വാസവും തന്റെ ചെറുപ്രായത്തിനുള്ളില്‍ അനുഭവിച്ചു. അപ്പന്റെ ഇഷ്ടപുത്രനായിരുന്ന മകന്‍ ലൈംഗികാരോപണത്തില്‍ മുങ്ങിത്താണു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിച്ചു. തന്റെ ഗ്രാഫ് താഴോട്ട് പോയിക്കൊണ്ടിരുന്നു. നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ (ഉല്പ-37:2, 41:46). എന്നാല്‍ യോസേഫിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ദൈവഭയവും നിശ്ചയദാര്‍ഢ്യവും ദൈവാശ്രയവും വിശ്വസ്തതയും തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തില്‍ എത്തിക്കുവാന്‍ കാരണമായി. ഈജിപ്റ്റിന്റെ പ്രധാനമന്ത്രി പദത്തിലേയ്ക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. യുവതലമുറയ്ക്ക് യോസേഫ് ഒരു മാതൃകയാണ്. 2.ക്രിസ്തുവിനെ പിന്‍പറ്റുക (മത്താ-19:16-22) ധനവാനായ യുവാവ് യേശുവിന്റെ അടുക്കല്‍ വന്നു. നിത്യജീവനെ പ്രാപിക്കാന്‍ എന്തു നന്മ ചെയ്യണം എന്നാണ് ചോദിച്ചത്. കല്പനകളെ പ്രമാണിക്ക എന്നു ഉത്തരം ലഭിച്ചു. അവയെ പ്രമാണിക്കുന്നു എന്ന് യുവാവ് മറുപടി പറഞ്ഞപ്പോള്‍, സല്‍ഗുണപൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ തനിക്കുള്ളത് വിറ്റു ദരിദ്രര്‍ക്കു കൊടുത്തിട്ട് യേശുവിനെ അനുഗമിക്കുവാന്‍ ക്രിസ്തു ആഹ്വാനം ചെയ്തു. യേശുക്രിസ്തുവിനെ മാതൃകയാക്കുവാന്‍ യുവതലമുറയ്ക്ക് ഒരു സന്ദേശം ഇവിടെ ലഭിക്കുന്നുണ്ട്. വിശ്വാസനായകനും അതിനെ പൂര്‍ത്തീകരിക്കുന്നവനുമായ ക്രിസ്തുവിനെയാണ് നാം മാതൃകയാക്കേണ്ടത് (എബ്രാ-12:2) 3.പ്രലോഭനങ്ങളെ ജയിക്കുക (ഫിലി-3:1-16) ലാഭമായിരുന്നതൊക്കെയും ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണുകയും പ്രലോഭനങ്ങളെ ജയിക്കുവാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്ന ഭാഗമാണ് ഇവിടെ കാണുന്നത്. പിമ്പിലുള്ളത് മറന്ന് മുമ്പിലുള്ളതിനെ ആഞ്ഞും കൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേയ്ക്ക് ഓടുന്നു എന്നാണ് പൗലൊസ് പറഞ്ഞത്. ഇവിടെയും ക്രിസ്തുമാതൃകയാണ് പ്രധാനം. നമ്മുടെ ബലവും സങ്കേതവും അവിടുന്നാണ്. ക്രിസ്തുവിന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് ക്രിസ്തുവിനെയും അവിടുത്തെ പുനരുത്ഥാനത്തിന്റെ ശക്തിയേയും അവിടുത്തെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയേയും അനുഭവിച്ചറിയുന്ന തലത്തിലേയ്ക്ക് യുവാക്കള്‍ വളരുവാനായി നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥന കൃപാലുവും കാരുണ്യവാനുമായ ദൈവമേ, തന്റെ അത്ഭുതപ്രവൃത്തികളൊക്കെയും ഞങ്ങള്‍ ഓര്‍ക്കേണ്ടതിന് നിദാനമായോനേ, ദൈവാത്മാവ് വസിക്കുന്നതും, ക്രിസ്തുനിമിത്തം സകലതും ചേതം എന്നെണ്ണുന്നവരുമായ ജനതയായിത്തീരുവാന്‍ ഞങ്ങളെ സജ്ജരാക്കേണമേ. അങ്ങനെ നമ്മള്‍ ക്രിസ്തുവിന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയുകയും ചെയ്യുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍
Spirituality of the Youth in the Contemporary World Gen.41:37-43 Ps.111 Phil.3:1-16 Matt.19:16-22 Verse for meditation: “I press on toward the goal to win the prize for which God has called me heaven ward in Christ Jesus” (Phil.3:14).
ഒക്‌ടോബര്‍ 12 മാനസികവും ശാരീരികവുമായി വെല്ലുവിളിക്കപ്പെട്ടവരുടെ ഞായര്‍ അന്യഥാ കഴിവുള്ളവര്‍: ജീവിതത്തിന്റെ പവിത്രത Differently Abled: Sanctity of Life പുറ. 4:10-17 സങ്കീ. 37 2 കൊരി. 12:1-10 യോഹ. 5:1-9

Menu